ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ച് താൽക്കാലിക കോവിഡ് ആശുപത്രിയാക്കി

ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ച് താൽക്കാലിക കോവിഡ് ആശുപത്രിയാക്കി

ഹൈദ്രാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സഭകളിലൊന്നായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ച് താൽക്കാലിക കോവിഡ് ആശുപത്രിയാക്കി. ഹൈദരാബാദിലെ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സഭയുടെ സ്ഥാപകനും പാസ്റ്ററുമായ ഡോ. സതീഷ് കുമാർ തന്റെ സഭ പൂർണമായും കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കേണ്ടതിനായി വിട്ടുകൊടുക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധി ആരംഭിച്ചതു മുതൽ കാരണ്യ പ്രവർത്തനങ്ങളിൽ കാൽവറി ടെമ്പിൾ സജീവമാണ്. ഹൈദ്രാബാദിലെ അങ്കൂര ആശുപത്രിയും തെരേസ ആശുപത്രിയുമായി സഹകരിച്ച് വികസിപ്പിച്ച കാൽവരി ടെംപിൾ കോവിഡ് ഐസൊലേഷൻ സെന്ററാക്കി മാറ്റുകയായിരുന്നു. സെന്ററിന്റെ ഉദ്ഘാടനം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത കഴിഞ്ഞ ശനിയാഴ്ച നിർവഹിച്ചു. നിലവിൽ 50 ഓക്സിജൻ കിടക്കകളടക്കം 300 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ക്രമേണ 1000 കിടക്കകളായി വർദ്ധിപ്പിക്കുമെന്നും രോഗികൾക്ക് ചികിത്സ, മരുന്നുകൾ, ഭക്ഷണം എന്നിവ സൗജന്യമായി നൽകുമെന്നും പാസ്റ്റർ സതീഷ് കുമാർ അറിയിച്ചു.