ചാർലി കർക് വെടിയേറ്റ് മരിച്ചു
വാഷിങ്ടൺ : ലോക പ്രശസ്ത ക്രിസ്ത്യൻ അപ്പോളജിസ്റ്റും യുവജന പ്രവർത്തകനും യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അടുത്ത അനുയായിയുമായ ചാർലി കിർക് (31) വെടിയേറ്റു മരിച്ചു. യു എസ് സംസ്ഥാനമായ യൂട്ടായിൽ സർവ്വകലാശാല ക്യാമ്പസിൽ മൂവായിരത്തോളം പേർ പങ്കെടുത്ത സംവാദ പരിപാടിക്കിടെയാണ് വെടിയേറ്റത്.
വർധിച്ചു വരുന്ന തോക്ക് അതിക്രമങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾക്കു മറുപടി പറയവേയാണ് വെടിയൊച്ച ഉയർന്നത്. ചാർലിയുടെ കഴുത്തിനാണ് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു. പരിപാടി നടന്ന വേദിയിൽ നിന്നും അകലെയുള്ള കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്നും വെടിയുതിർത്ത അക്രമി കടന്നു കളഞ്ഞു. ക്യാംപസുകൾ കേന്ദ്രീകരിച്ചു കിർക് നടത്തുന്ന ‘ദി അമേരിക്കൻ കം ബാക് ടൂർ’ പരിപാടിയുടെ ഭാഗമായിരുന്നു യൂട്ടാ വാലി യൂണിവേഴ്സിറ്റി ക്യാംപസിലെ സംവാദം.
വലതുപക്ഷ ആക്ടിവിസ്റ്റു കൂടിയായ കിർക് തീവ്ര വംശീയ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി 2012 ൽ 18-ാം വയസ്സിൽ സ്ഥാപിച്ച ‘ടേണിങ് പോയ്ൻ്റ്’ (Turning Point USA) എന്ന സംഘടന 2016-ലെ പ്രസിഡൻ്റ് തെരെഞ്ഞടുപ്പിൽ ട്രംപിന് അനുകൂലമായി യുവാക്കളെ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
2019-ൽ ആരംഭിച്ച ചാർലി കർക് ഷോയും സമൂഹമാധ്യമങ്ങളിൽ സ്വാധീനമുണ്ടാക്കി. തീവ്ര വംശീയ നിലപാടുകളുടെയും ട്രാൻസ്ജെൻഡർ വിരുദ്ധ പരാമർശങ്ങളുടെയും പേരിൽ വിമർശനങ്ങളും നേരിട്ട കർക് കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയിലും ജപ്പാനിലും കുടിയേറ്റവിരുദ്ധ സംഘടനകളുടെ പരിപാടികളിൽ പ്രസംഗിച്ചിരുന്നു. ട്രാൻജെൻഡറുകളാണ് അമേരിക്കയിൽ വർധിക്കുന്ന വെടിവയ്പുകൾക്ക് കാരണമെന്ന് കർക് പറഞ്ഞതിനു പിന്നാലെയായിരുന്നു വെടി. അദ്ദേഹത്തിന്റെ മരണം വളരെ വേഗത്തിൽ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും അപലപിക്കപ്പെടാൻ കാരണമാവുകയും ചെയ്തു.
കഴിഞ്ഞ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിൽ ചാർളി കിർക് നിർണ്ണായക പങ്ക് വഹിച്ചിരുന്നു. കിർക് യുവജനങ്ങളുടെ ഹൃദയം അറിഞ്ഞയാൾ എന്നു അനുസ്മരിച്ച യുഎസ് പ്രസിഡൻ്റ് ട്രംപ് ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. കിർക്കിന് മരണാനന്തര ബഹുമതിയായി ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ ലഭിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ചാർലി കിർക്കിൻ്റെ കുടുംബം

