സ്കൂളിൽ വെടിവയ്പ്

യു.എസ്: സ്കൂൾ വെടിവെയ്പിൽ നടുങ്ങി അമേരിക്ക. പടച്ചട്ട അണിഞ്ഞെത്തിയ 18 കാരനായ അക്രമി നടത്തിയ വെടിവയ്പിൽ കുട്ടികളും അധ്യാപികയും ജീവനക്കാരുമടക്കം 21 പേർ കൊല്ലപ്പെട്ടു. രണ്ടു പോലീസുകാർക്കു പരിക്കേറ്റു. ടെക്സസ് റോബ് എലിമെന്ററി സ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി സാൽവദോർ റമോസ് കൊല്ലപ്പെട്ടു. അക്രമി സ്കൂളിൽ എത്തിയത് മുത്തശ്ശിയെ കൊന്ന ശേഷം. കൊല്ലപ്പെട്ട കുട്ടികളിൽ നഴ്‌സറി കുഞ്ഞുങ്ങൾ മുതൽ നാലാം ക്ളാസ് വരെ വിവിധപ്രായത്തിലുള്ള കുട്ടികളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ദാരുണ സംഭവത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഞടുക്കം രേഖപ്പെടുത്തി. ഹൃദയ ഭേദകമെന്ന് വൈസ് പ്രസിഡന്റ് കമലഹാരിസ്. ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു. ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. യുഎസ് പതാക പകുതി താഴ്ത്തി കെട്ടി. ഗൺ ലോബിക്കെതിരെ നടപടിയെടുക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. അക്രമങ്ങളിൽ മനം മടുത്തുവെന്നും എതിർപ്പുകൾ വക വയ്ക്കാതെ ആയുധ നയം പരിഷ്കരിക്കുമെന്നും നയം കടുപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു.