ഘാനയിലെ ചർച്ചിൽ മുഴുരാത്രി പ്രാർത്ഥനയ്ക്കിടെ വെടിവെയ്പ്പ്: 3 പേർക്ക് പരിക്ക്

ഘാന: പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ ഒരു പള്ളിയിൽ രാത്രിയിൽ പ്രാർത്ഥന നടന്നുകൊണ്ടിരിക്കെ സായുധ കൊള്ളക്കാർ ആക്രമണം നടത്തി. ഒരു കുട്ടിയടക്കം 3 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കുമാസിയിലെ സായുധ കൊള്ളക്കാരുടെ സംഘം പ്രാർത്ഥനാലയത്തിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരിൽ ഒരാൾക്ക് 2 വയസ്സ് മാത്രമേ ഉള്ളൂ, മൂന്ന് പേരിൽ മൂത്തയാൾക്ക് 22 വയസ്സ് പ്രായമുണ്ടെന്ന് അധികൃതർ റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ കാലുകളിൽ വെടിയേൽക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരെ തെക്കൻ അശാന്തി മേഖലയുടെ തലസ്ഥാന നഗരമായ കുമാസിയിലെ കൊംഫോ അനോക് ടീച്ചിംഗ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഘാന ചരിത്രപരമായി ക്രിസ്ത്യാനികൾക്ക് സുരക്ഷിതമായ ഒരു രാജ്യമാണ്. ജനസംഖ്യയുടെ 70 ശതമാനവും ക്രിസ്തുവിനെ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്നു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും പൊതുവെ പരസ്പരം സമാധാനപരമായ സൗഹാർദ്ദത്തിലാണ് എന്നിരിക്കെ മതപരമായ ഇത്തരം സംഘർഷങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇസ്ലാമിക തീവ്രവാദവും ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പള്ളികൾക്കെതിരായ ആക്രമണങ്ങൾ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. ഘാനയിലെ സഭയുടെ തുടർച്ചയായ ശക്തിക്കും സ്ഥിരോത്സാഹത്തിനും ഒപ്പം ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ സംരക്ഷണത്തിനുമായി പ്രാർത്ഥിക്കാം.