നിത്യതയിൽ

നിത്യതയിൽ

കോട്ടയം: ചിങ്ങവനം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ തമ്പി (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 23-ന് ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടക്കും. ശാരീരിക അസ്വസ്ഥതകളാൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ
കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ച്ച പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പ്രതികരണ ശേഷി നഷ്ടപ്പെട്ട നിലയിൽ തുടർന്നു. ഇന്ന് വെന്റിലേറ്ററിൻ്റെ സഹായത്തോടെ ശുശ്രൂഷകൾ തുടരവേ തലച്ചോറില്ലണ്ടായ അമിത രക്തസ്രാവം കാരണം പ്രതീക്ഷകൾ നഷ്ടപ്പെട്ടിരുന്നു. അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും കർത്തൃ സന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു. കുട്ടനാട് നീലംപേരൂർ ഗ്രാമത്തിൽ മഞ്ഞപ്പള്ളത്ര വീട്ടിൽ ഏബ്രഹാം-ചിന്നമ്മ ദമ്പതികളുടെ മകനായി 1941 ഏപ്രിൽ 9-നാണു ജനനം. ക്നാനായ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് അനുഭവത്തിലേക്ക് വന്ന വി.എ. തമ്പി ശക്തമായ എതിർപ്പുകളെ അതിജീവിച്ച് പെന്തെക്കോസ്ത് ആശയങ്ങളുടെ പ്രചാരകനായി ഉറച്ചു നിന്നു. കഷ്ടതയുടെയും ത്യാഗത്തിൻ്റെയും ആദ്യ കാലഘട്ടങ്ങൾ പിന്നിട്ട് ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് എന്ന പ്രസ്ഥാനത്തിലൂടെ പതിനായിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച ഈ തലമുറയിലെ അതുല്യനായ അപ്പാസ്തലനായിരുന്നു പാസ്റ്റർ വി.എ. തമ്പി. കോട്ടയം ചിങ്ങവനം ന്യൂ ഇന്ത്യ സഭാ ആസ്ഥാനത്ത് ഭൗതീക ശരീരം പൊതു ദർശനത്തിന് വെയ്ക്കും. ശേഷം സഭാ സെമിത്തേരിയിൽ സംസ്കരിക്കും
ഭാര്യ : മറിയാമ്മ തമ്പി
മക്കൾ: ബിജു തമ്പി, ബിനി തമ്പി, ബീന തമ്പി, ബിനു ബിൻ.