നിത്യതയിൽ

നിത്യതയിൽ

ഉധംപൂർ : ജമ്മു കാശ്മീരിന്റെ അപ്പോസ്തോലൻ പാസ്റ്റർ പി. എം തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നു പുലർച്ചെ ഉധംപൂരിൽ വച്ചായിരുന്നു അന്ത്യം. 94 വയസ് ആയിരുന്നു. ഹിമാലയ ഇവാഞ്ചലിക്കൽ മിഷൻ, കാശ്മീർ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് എന്നിവയുടെ സ്ഥാപകനാണ്. സംസ്കാരം ഡിസംബർ 1-ന് ഉധംപൂർ യൂണിയൻ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും.
ഭാര്യ : ക്രിസ്റ്റി തോമസ്.
മക്കൾ : ഗ്രേസ്, ബിഷപ് സന്തോഷ് തോമസ്. മരുമക്കൾ: റവ. ജോൺസൻ ജോർജ്, ഷിമോനാ സന്തോഷ്. മല്ലപ്പള്ളി പുന്നവേലിയിൽ പുത്തൻപറമ്പിൽ വി.ഐ മത്തായി–ഏലിയാമ്മ ദമ്പതികളുടെ മകനായി 1930-ൽ റവ.പി.എം.തോമസ് ജനിച്ചു. 1947 മുതൽ 1953 വരെ സ്കൂൾ അധ്യാപകനായി ജോലിചെയ്തു. പൂർണ്ണ സമയ സുവിശേഷ വേലക്കുള്ള ദൈവവിളി ലഭിച്ചതോടെ 1953-ൽ അധ്യാപക ജോലി രാജിവച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മാതാപിതാക്കൾക്കും ആറ് സഹോദരങ്ങൾക്കും ഏക അത്താണിയായിരുന്ന പി.എം തോമസിന്റെ ഈ തീരുമാനം ഏറെ കഠിനമായിരുന്നു. പൂനെ യു. ബി.എസ്സിൽ നിന്നും ദൈവശാസ്ത്ര പഠനം വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം കാശ്മീരിലെ ആദ്യത്തെ മിഷനറിയായി. നിരവധി പ്രതിസന്ധികൾക്കിടയിലും മിഷൻ വളർച്ച പ്രാപിച്ചു. നേപ്പാൾ, സിക്കിം, ഭൂട്ടാൻ എന്നിവയുൾപ്പെടെ ഹിമാലയൻ മേഖലയിലെഎല്ലാ സ്ഥലങ്ങളിലും മ്യാൻമറിലെ സുവിശേഷം എത്തിക്കുവാനും സഭകൾ സ്ഥാപിക്കുവാനും റവ. പി.എം. തോമസിന് സാധിച്ചു. ഈ സമയത്ത് അവർ മ്യാൻമറിലും സുവിശേഷം എത്തിച്ചു. നൂറുകണക്കിന് മിഷനറിമാരെ വയലിലേക്കിറക്കുവാൻ ഹിമാലയ മിഷനിലൂടെ സാധിച്ചു. റവ പി.ജി വർഗീസ്, നിത്യതയിൽ പ്രവേശിച്ച ക്യാപ്റ്റൻ സാമുവൽ എന്നിവർ അടക്കം നിരവധി ശുശ്രൂഷകരെ കർത്താവിലേക്ക് ആനയിക്കുവാൻ അവരെ സ്നാനപ്പെടുത്തി പരിശീലിപ്പിച്ച് ക്രിസ്തുവിന്റെ വയലിലേക്ക് ഇറക്കുവാൻ ദൈവം ഈ ദൈവദാസനെ അഭിഷേകം ചെയ്തു. ഹിമാലയത്തിലെ വിശാലവും ദുർഘടവുമായ ഈ പ്രദേശത്തിന്റെ വെല്ലുവിളി അദ്ദേഹത്തിന് നിരവധി ഉറക്കമില്ലാത്ത രാത്രികൾ നൽകി. താൻ നേടിയതെല്ലാം വളരെ ചെറുതും സമുദ്രത്തിലെ ഒരു തുള്ളിയുമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ക്രിസ്തുവിനെ സേവിക്കാൻ അദ്ദേഹം കാണിച്ച പ്രതിബദ്ധതയും സ്ഥിരോത്സാഹവും മാതൃകയായിരുന്നു. ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം, കൊയ്തുണ്ടധികം വേലയുണ്ട്‌ ഏറെ എന്നീ ഏറെ പ്രസിദ്ധമായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും റവ. പി.എം തോമസാണ്. മകൻ റവ. സന്തോഷ് തോമസ് ഇപ്പോൾ ഉധംപൂരിൽ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നു. മകൾ ഗ്രേസും ഭർത്താവ് റവ. ജോൺസൻ ജോർജും വെസ്റ്റ് ബംഗാളിൽ മിഷനറി പ്രവർത്തനങ്ങളിലാണ്. ഭാര്യ ക്രിസ്റ്റി തോമസ് കുറച്ചുകാലം മുൻപ് കർത്തൃസന്നിധിയിലേക്കു ചേർക്കപ്പെട്ടു.