മതപരിവർത്തന ആരോപണം

മതപരിവർത്തന ആരോപണം

ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായ ശാരോൻ ഫെലോഷിപ് ചർച്ച് ഡൽഹി സോണിലെ പാസ്റ്ററായ സന്തോഷ് എബ്രഹാമിനെയും ഭാര്യ ജിജിയെയും പോലീസ് വിട്ടയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വളഞ്ഞവട്ടം സ്വദേശിയാണ് പാസ്റ്റർ സന്തോഷ്. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിലെ ഗാസിയാബാദ് പോലീസാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്യുകയും ഗാസിയാബാദ് ചീഫ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. ബജ്റങ് ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് നടപടി എടുത്തതെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഞായറാഴ്ച്ച ആരാധനയ്ക്കിടെ ഒരു കൂട്ടം ആളുകൾ മതപരിവർത്തനം ആരോപിച്ച് മദ്രാവാക്യം മുഴക്കുകയായിരുന്നുവെന്ന് അറസ്റ്റിലായവരുടെ സഹപ്രവർത്തകർ പറഞ്ഞു.