നിത്യതയിൽ

കൊച്ചി : പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ തോമസ് വടക്കെക്കുറ്റ് (88) കർത്തൃസന്നിധിയൽ ചേർക്കപ്പെട്ടു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ ട്രഷറാർ, ഗുഡ് ന്യൂസ് വാരിക മാനേജിംഗ് എഡിറ്റർ എന്നീ നിലകളിൽ ദീർഘകാലം പെന്തക്കോസ്ത് സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് തോമസ് വടക്കേക്കൂറ്റ്. സംസ്കാരം ജൂൺ 9-ന്. കോട്ടയം വടക്കേക്കൂറ്റ് കുടുംബത്തിൽ തോമസ് തോമസിന്റെ മകനായി 1933-ൽ ജനിച്ചു. യൗവ്വനാരംഭം മുതൽ സഭാ രംഗത്ത് സജീവമാണ്. മികച്ച ബിസിനസുകാരനും ബഥേൽ ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ്, കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ, അഡ്മിറൽ ട്രാവൽസ് ബ്യൂറോ സ്ഥാപകൻ എന്നീ നിലകളിൽ മികവു തെളിയിച്ചു. ഐ.പി.സി.സ്റ്റേറ്റ്, ജനറൽ കൗൺസിലുകളിൽ ദീർഘവർഷങ്ങൾ അംഗമായിരുന്നു. പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ, ഐപിസി മുൻ ജനറൽ ട്രഷറർ, ഗിദെയൻസ് ഇന്റർനാഷനൽ എറണാകുളം ചാപ്റ്റർ പ്രസിഡന്റ്, ബിസിനസ് മെൻ ഫെലോഷിപ് എറണാകുളം ചാപ്റ്റർ പ്രസിഡന്റ്, കേരള ട്രാവൽ ഏജന്റ്സ് അസോസിയേഷൻ സ്ഥാപക ചെയർമാൻ, കേരള മിഡ് ഡേ ടൈംസ് ചീഫ് എഡിറ്റർ എന്നീ വിവിധ നിലകളിലും സേവനമനുഷ്ഠിച്ചു. എറണാകുളത്തായിരുന്നു താമസം. വളഞ്ഞമ്പലം ഐപിസി സഭാ അംഗവുമാണ്. ഭാര്യ: ഏലിയാമ്മ. മക്കൾ: സാബുതോമസ് വടക്കേക്കൂറ്റ് (ഡയറക്ടർ, ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ, കലൂർ), മിനി, ഗ്ലോറി, മേഴ്സി (ദുബായ്), സാം, സന്തോഷ് (ഇരുവരും യുഎസ്). മരുമക്കൾ: അനിത, വർഗീസ് ജേക്കബ് (സിന്തൈറ്റ്, കോലഞ്ചേരി), ജോൺ വർഗീസ്, ആഷ്ലി, എൽസ, ജോയ്സ്.