മണിപ്പൂർ കലാപം

ഇംഫാൽ : കലാപം ആളിപ്പടർന്ന വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ആരാധനാലയങ്ങൾ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വീടും സ്ഥലവും വിട്ടുപോകേണ്ടി വന്നവരെ പുനരധിവസിപ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ 25 ലേറെ ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയായെന്നാണ് ‘ക്രിസ്റ്റ്യാനിറ്റി ടുഡേ’ റിപ്പോർട്ട് ചെയ്തത്. അക്രമങ്ങളിൽ പരിക്കേറ്റവർ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗക്കാരാണെന്നും റിപ്പോർട്ടിലുണ്ട്. ഇംഫാൽ താഴ്‌വരയിൽ 14 അധികം പള്ളികളെങ്കിലും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു ക്രിസ്ത്യൻ സംഘടനകൾ അവകാശപ്പെട്ടു. കലാപത്തിൽ 60 പേർ മരിച്ചതായി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. 231 പേർക്കു പരുക്കേറ്റു. 1700 വീടുകൾ അഗ്നിക്കിരയായി. അതേസമയം, സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഏറെക്കുറെ ശാന്തമായതായും കർഫ്യൂവിനു ഇളവ് നൽകിയതായുമാണ് റിപ്പോർട്ടുകൾ.