കരിയംപ്ലാവ് കൺവൻഷന് അനുഗ്രഹീത തുടക്കം

കരിയംപ്ലാവ് കൺവൻഷന് അനുഗ്രഹീത തുടക്കം

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം.ഇ) ദൈവസഭയുടെ 72-ാമത് ദേശീയ കൺവൻഷനായ കരിയംപ്ലാവ് കൺവൻഷന് അനുഗ്രഹീത തുടക്കം. ഇന്നലെ വൈകിട്ട് ജനറൽ പ്രസിഡന്റ് റവ.ഡോ. ഒ.എം.രാജുക്കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ആരാധാനയ്ക്കും സർവ്വ മഹത്വത്തിനും പുകഴ്ചയ്ക്കും യോഗ്യൻ കർത്താവായ യേശുക്രിസ്തു മാത്രമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വീണ് നമസ്കരിക്കാൻ കർത്താവ് യോഗ്യൻ. എത് പ്രതിസന്ധിയെയും അതിജീവിക്കുന്നതാണ് ദൈവാത്മ ശക്തിയെന്നും ലോകം നേരിടുന്ന വലിയ പ്രതിസന്ധിയുടെ നടുവിലും ദൈവം നമ്മെ ഇത്രത്തോളം നടത്തി. ആരാധനയിലേക്ക് ദൈവജനം മടങ്ങി വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം.എം. മത്തായി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ സി.പി.ഐസക് സങ്കീർത്തനം വായിച്ചു. നിബു അലക്സാണ്ടർ സ്വാഗതം പറഞ്ഞു. റാന്നി എം.എൽ.എ. രാജു ഏബ്രഹാം, ജയവർമ്മ എന്നിവർ ആശംസകളറിയിച്ചു. ബ്രദർ വിജോയ് സ്കറിയ പെരുമ്പെട്ടി (സങ്കീർത്തനം മാസിക) പ്രസംഗിച്ചു. ഫെബ്രുവരി 28 വരെ നടക്കുന്ന കൺവൻഷനിൽ റവ. ഒ.എം.രാജുക്കുട്ടി, റവ.ഡോ.പി.എസ് ഫിലിപ്, പാസ്റ്റർ എം.പി. ജോർജ്കുട്ടി, പാസ്റ്റർ എൻ.പി. കൊച്ചുമോൻ, പാസ്റ്റർ ജെയ്സ് പാണ്ടനാട്, ബ്രദർ സ്റ്റാൻലി ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. ഡബ്ല്യു.എം. ഇ. കൺവൻഷൻ ക്വയറും സെലസ്റ്റ്യൽ റിഥം ബാൻഡുമാണ് സംഗീത ശുശ്രൂഷ നിർവഹിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചും സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ചുമാണ് ഇക്കൊല്ലത്തെ കൺവൻഷൻ. സണ്ടേസ്കൂൾ, യൂത്ത്-ലേഡീസ് ഫെലോഷിപ്പുകൾ എന്നിവയുടെ വാർഷിക സമ്മേളനങ്ങളും നടക്കും. ക്രിസ്റ്റ്യൻ ലൈവ്, മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രീസ് എന്നീ മാധ്യമങ്ങളിലൂടെ കൺവൻഷന്റെ തത്സമയ സംപ്രേഷണം ഉണ്ടായിയിരിക്കും.