എലിസബേത് രാജ്ഞി വിട വാങ്ങി

എലിസബേത് രാജ്ഞി വിട വാങ്ങി

ലണ്ടൻ: ആധുനിക ബ്രിട്ടന്റെ അധികാര കേന്ദ്രം എലിസബേത്ത് രാജ്ഞി II (96) അന്തരിച്ചു. സ്കോട്ലൻഡിലെ ബാമോറൽ കൊട്ടാരത്തിൽ വച്ചായിരുന്നു ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച ഭരണാധികാരിയുടെ അന്ത്യം. സംസ്കാരം പിന്നീട്. “രാജ്ഞി ഇന്ന് (വ്യാഴം) ഉച്ചതിരിഞ്ഞ് ബൽമോറലിൽ സമാധാനപരമായി മരിച്ചു. രാജാവും രാജ്ഞിയും ഇന്ന് വൈകുന്നേരം ബാൽമോറലിൽ തുടരും, നാളെ ലണ്ടനിലേക്ക് മടങ്ങും, ”രാജകുടുംബം വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. 1926 ഏപ്രിൽ 21-നായിരുന്നു ജനനം. പിതാവും രാജാവുമായിരുന്ന ജോർജ് ആറാമൻ മരിച്ചപ്പോൾ 26-ാം വയസ്സിൽ രാജ്ഞിയായി. 1953-നായിരുന്നു കിരീടധാരണം. എലിസബേത് രാജ്ഞിയുടെ മുഖം ആലേഖനം ചെയ്ത നാണയം 35-ലധികം രാജ്യങ്ങളിൽ നിലവിലുണ്ട്. 100-ലധികം രാജ്യങ്ങൾ സന്ദർശിച്ച ബ്രിട്ടീഷ് രാജ്ഞി. കിരീടധാരണത്തിന്റെ 70-ാം വർഷത്തിലാണ് വിടവാങ്ങൽ. മൂത്തമകൻ ചാൾസ് പുതിയ രാജാവാകും. ആധുനിക ബ്രിട്ടൻ നിർമ്മിച്ച പാറയായിരുന്നു രാജ്ഞിയെന്നും നമുക്ക് ആവശ്യമായ സ്ഥിരതയും ശക്തിയും അവർ ഞങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും ചൊവ്വാഴ്‌ച രാജ്ഞി നിയമിച്ച പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞു. ബക്കിംങ് ഹാം കൊട്ടാരത്തിലെ പതാക പകുതി താഴ്ത്തി. ഏറ്റവും കൂടുതൽ കാലയളവ് ബ്രിട്ടന്റെ സിംഹാസനത്തിൽ തുടർന്ന ഭരണാധികാരിയും ബ്രിട്ടനും കോളനികളും ഉൾപ്പെട്ട കോമൺവെൽത് കൂട്ടായ്മയുടെ അധിപയും ആയിരുന്നു എലിസബേത്ത്. കൊട്ടാരം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകിയതും രാജ്ഞി ആയിരുന്നു. രാജ്ഞിയുടെ ദയയും ഊഷ്മളതയും എന്നും ഓർമിക്കപ്പെടുമെന്നും ബ്രിട്ടനിലെ ജനങ്ങൾക്ക് പ്രചോദനമേകുന്ന നേതൃത്വമായിരുന്നു രാജ്ഞിയുടേത് എന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാജ്ഞിയുടെ കാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പ്രധാനമന്ത്രിമാരുണ്ടായി.