രാഷ്ട്രപതിയായി ദ്രൗപതി മുർമു

രാഷ്ട്രപതിയായി ദ്രൗപതി മുർമു

ഇന്ത്യ ചരിത്രമെഴുതിയെന്നും ദ്രൗപതി മുർമുവിന്റെ ജീവിതവും പോരാട്ടവും സേവനവും ചരിത്രവും ഓരോ ഇന്ത്യാക്കാരനെയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസന യാത്രയെ മുന്നിൽ നിന്നു നയിക്കുവാൻ മികവുറ്റ രാഷ്ട്രപതിയാകും മുർമു എന്നും പ്രധാനമന്ത്രി

ന്യൂഡൽഹി : ഇൻഡ്യയുടെ ആദിവാസി പ്രഥമ വനിതയായി ചരിത്രമെഴുതി ദ്രൗപതി മുർമു. വോട്ട് മൂല്യത്തിൽ കേവല ഭൂരിപക്ഷം കടന്ന് ഇൻഡ്യയുടെ 15-ാമത്തെ പ്രസിഡന്റായി ദ്രൗപതി മുർമു ചരിത്ര വിജയത്തിലേക്ക്. പരമോന്നത പദവിയിലെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമാകും ദ്രൗപദി മുർമു. സ്വതന്ത്ര ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിൽ പുതിയ അധ്യായം രചിച്ച് ദ്രൗപതി മുർമു ജൂലൈ 25 തിങ്കളാഴ്ച രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. 3 റൗണ്ട് എണ്ണി കഴിഞ്ഞപ്പോൾ വോട്ട് മൂല്യം 6,76,803. എതിർ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയുടെ വോട്ടു മൂല്യം 3,80,177. ദ്രൗപതിയുടെ വിജയം 2,96,626 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ആദിവാസി സന്താൾ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് മുർമു.
ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ ഉപര്‍ബേദ ഗ്രാമത്തിലാണ് ദ്രൗപദി മുര്‍മ്മു ജനിച്ചത്. ഇന്ത്യൻ രാഷ്‌ട്രപതിയായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെടുന്നത് ആഘോഷമാക്കിയിരിക്കയാണ് ആദിവാസി ഊരായ ഉപര്‍ബേദ ഗ്രാമം. ഊരിന്റെ മകൾ രാജ്യത്തിന്റെ ഉന്നത പദവി അലങ്കരിക്കപ്പെടുന്ന ദിനം ‘വിജയ് ദിവസ്’ ആയി ആഘോഷിക്കുകയാണ്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ദ്രൗപതി മുര്‍മു പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ്. ഒഡിഷയില്‍നിന്നുള്ള ആദിവാസി നേതാവായ ദ്രൗപതി ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. 1958 ജൂണ്‍ 20നു ജനിച്ച ദ്രൗപദി നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ പ്രസിഡന്റാകുന്ന എന്ന റെക്കോർഡും 64 കാരിയായ ദ്രൗപതിക്കു സ്വന്തം. ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു. 2015 മുതല്‍ 2021 വരെയാണു ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി വഹിച്ചത്. മുര്‍മുവിന്റെ പേര് 2017-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍, അന്ന് ബിഹാര്‍ ഗവര്‍ണറായിരുന്ന രാം നാഥ് കോവിന്ദിനായിരുന്നു നറുക്ക് വീണത്. രാജ്യത്തെ ആദ്യ ആദിവാസി ഗവര്‍ണറെന്ന വിശേഷണവും ദ്രൗപതി മുര്‍മുവിനു സ്വന്തമാണ്. രണ്ടായിരത്തില്‍ ഒഡിഷയിലെ നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ അംഗമായിരുന്നു. കൗണ്‍സിലറായി വിജയിച്ചുകൊണ്ട് രാഷ്ട്രീയജീവിതം ആരംഭിച്ച ദ്രൗപതി 1997ല്‍ ഒഡിഷയിലെ റൈരങ്പൂറിലെ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ അവര്‍ എസ്ടി മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബി ജെ പിയുടെ എസ് ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി 2013 മുതല്‍ 2015 വരെ പ്രവര്‍ത്തിച്ചു. മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയെ പൊതുസമ്മതനായ സ്ഥാനാര്‍ഥിയായി പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ നിന്നുള്ള മുർമു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപികയായിരുന്നു.
മയൂർഭഞ്ചിലെ റൈരംഗ്‌പൂരിൽ നിന്ന് (2000, 2009) ബിജെപി ടിക്കറ്റിൽ മത്സരിച്ച് രണ്ടുതവണ എംഎൽഎയായിട്ടുണ്ട്.
അഞ്ച് വർഷം മുമ്പ് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കവേയാണ് മുർമു ആദ്യമായി മത്സരാർത്ഥിയായി പരിഗണിക്കപ്പെട്ടത്.
2000-ൽ അധികാരത്തിലെത്തിയ ബിജെപി-ബിജെഡി സഖ്യസർക്കാരിന്റെ കാലത്ത് അവർ വാണിജ്യം, ഗതാഗതം, തുടർന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകൾ കൈകാര്യം ചെയ്തു.
2009-ൽ ബിജെഡി ഉയർത്തിയ വെല്ലുവിളിയ്‌ക്കെതിരെ ബിജെപി പരാജയപ്പെട്ടപ്പോഴും മുർമു വിജയിച്ചു.
2015ൽ ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണറായി മുർമു സത്യപ്രതിജ്ഞ ചെയ്തു.
ഭർത്താവ് ശ്യാം ചരൺ മുർമുവിനെയും രണ്ട് ആൺമക്കളെയും നഷ്ടപ്പെട്ട മുർമു തന്റെ വ്യക്തിജീവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ നേരിട്ടിട്ടുണ്ട്. ബാങ്ക് ജീവനക്കാരിയായ ഇതിശ്രീ മകളാണ്.
എംഎൽഎ ആകുന്നതിന് മുമ്പ്, 1997 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം റായ്‌രംഗ്‌പൂർ നഗർ പഞ്ചായത്തിലെ കൗൺസിലറായും ബിജെപിയുടെ പട്ടികവർഗ മോർച്ചയുടെ വൈസ് പ്രസിഡന്റായും മുർമു സേവനമനുഷ്ഠിച്ചു. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി 24നാണ് അവസാനിക്കുന്നത്. ഭരണഘടനയുടെ 62-ാം അനുച്‌ഛേദം അനുസരിച്ച്, സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്കു, കാലാവധി അവസാനിക്കുന്നതിനു മുമ്പ് പകരക്കാരനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഇന്ത്യ ചരിത്രമെഴുതിയെന്നും മുർമുവിന്റെ ജീവിതവും പോരാട്ടവും സേവനവും ചരിത്രവും ഓരോ ഇന്ത്യാക്കാരനെയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസന യാത്രയെ മുന്നിൽ നിന്നു നയിക്കുവാൻ മികവുറ്റ രാഷ്ട്രപതിയാകും മുർമു എന്നും പ്രധാനമന്ത്രി പറഞ്ഞു.