പ്രതിഷേധം

കറാച്ചി/പാകിസ്ഥാൻ : മതനിന്ദ ആരോപിച്ച് ഒരു ക്രൈസ്തവ യുവാവിന് പഞ്ചാബിലെ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചതിനെതിരെ പാകിസ്ഥാനിലെ സിവിൽ സൊസൈറ്റിയിലെ ഡസൻ കണക്കിന് അംഗങ്ങൾ ചൊവ്വാഴ്ച തെക്കൻ തുറമുഖ നഗരമായ കറാച്ചിയിൽ റാലി നടത്തി. പഞ്ചാബ് പ്രവിശ്യയിലെ സഹിവാളിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് സോഷ്യൽ മീഡിയയിൽ വിദ്വേഷകരമായ പോസ്റ്റ് പങ്കുവെച്ചതിന് ക്രിസ്ത്യൻ യുവാവിന് വധശിക്ഷ വിധിച്ചത്. തൊട്ടുപിന്നാലെയാണ് കറാച്ചി പ്രസ് ക്ലബ്ബിന് മുന്നിൽ നൂറുകണക്കിന് ക്രൈസ്തവരും സിവിൽ സൊസൈറ്റി അംഗങ്ങളും പ്രതിഷേധ പ്രകടനം നടത്തിയത്. വിധിക്കെതിരെ തിങ്കളാഴ്ച അപ്പീൽ നൽകുമെന്ന് യുവാവിൻ്റെ അഭിഭാഷകൻ ഖുറം ഷഹ്സാദ് പറഞ്ഞു. മതനിന്ദ ആരോപണങ്ങൾ പാക്കിസ്ഥാനിൽ സാധാരണമാണ്. രാജ്യത്തെ മതനിന്ദ നിയമങ്ങൾ പ്രകാരം, ഇസ്‌ലാമിനെയോ ഇസ്‌ലാമിക മതപരമായ വ്യക്തികളെയോ അപമാനിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ആർക്കും വധശിക്ഷ ലഭിക്കും. ദൈവദൂഷണത്തിന് അധികാരികൾ ഇതുവരെ വധശിക്ഷ നടപ്പാക്കിയിട്ടില്ലെങ്കിലും, പലപ്പോഴും കേവലമായ ഒരു ആരോപണം കലാപങ്ങൾക്ക് കാരണമാവുകയും ആൾക്കൂട്ടങ്ങളെ അക്രമത്തിനും ആൾക്കൂട്ട കൊലപാതകത്തിനും പ്രേരിപ്പിക്കുകയും ചെയ്യും.