സുവിശേഷ വിരോധികളുടെ ആക്രമണം. പാസ്റ്റർമാർ ഉൾപ്പടെ 6 വിശ്വാസികൾക്ക് പരിക്ക്

സുവിശേഷ വിരോധികളുടെ ആക്രമണം. പാസ്റ്റർമാർ ഉൾപ്പടെ 6 വിശ്വാസികൾക്ക് പരിക്ക്

ചിത്രദുർഗ: കർണ്ണാടകയിലെ ചിത്രദുർഗ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ക്രിസ്തീയ വിശ്വാസികൾക്കും പാസ്റ്റർമാർക്കും എതിരെ ആക്രമണം. മാർച്ച് ഒന്നിന് പാസ്റ്റർ സദാശിവ് രാജുവിന്റെ മകന്റെ ജന്മദിന ആഘോഷ വേളയിൽ 25 ഓളം ബജ്‌റംഗ്ദൾ പ്രവർത്തകർ വീട്ടിലേക്ക് കയറി അക്രമം നടത്തി. അക്രമി സംഘം പാസ്റ്റർ രാജുവിന്റെ വീടിന്റെ വാതിൽ അകത്തു നിന്ന് പൂട്ടിയിട്ട് വിശ്വാസികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. “പെന്തക്കോസ്ത് പാസ്റ്ററുടെ വീട്ടിൽ നിന്ന് ഉച്ചത്തിലുള്ള പാട്ട് നിർത്തണം എന്നാവാശ്യപ്പെട്ട് പ്രശ്നം ഉണ്ടാക്കുകയും ചിത്രദുർഗ ജില്ലയിലെ ഇഡ്ഗ ഗ്രാമത്തിലെ ക്രിസ്തീയ വിശ്വാസികൾ ആക്രമിക്കപ്പെടുകയുമായിരുന്നു: ഇവാഞ്ചലിക്കൽ ഹിന്ദുസ്ഥാനി കവനന്റ് ചർച്ച് പാസ്റ്റർ സാമുവൽ ഭാലേക്കർ പറഞ്ഞു. പെന്തക്കോസ്ത് പാസ്റ്റർമാർ പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിനുശേഷവും പോലീസ് നടപടിയെടുക്കാത്തത് നിർഭാഗ്യകരമാണ്. ഇതിനിടയിൽ, സീതാപൂർ ഗ്രാമത്തിലെ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിലെ മറ്റൊരു പാസ്റ്ററെ ഹിന്ദു സംഘം ആക്രമിക്കുകയും രണ്ട് വിശ്വാസികൾക്ക് പരിക്കേൽക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു. ഒരു അന്ധൻ ഉൾപ്പെടെ ആറ് ക്രിസ്ത്യാനികൾക്ക് പരിക്കേറ്റതായും മൂന്ന് പേരെ ഗോക്കാക് ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പാസ്റ്റർ രാജു പറഞ്ഞു. സംഗീതോപകരണങ്ങളും വൈദ്യുത ഉപകരണങ്ങളും ആക്രമണകാരികൾ തകർത്തു. അനധികൃത മതപരിവർത്തനം നടത്തിയെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ ആരോപിച്ചു. “മതം പരിവർത്തനം ചെയ്യാനോ മാറ്റം വരുത്താനോ ഞാൻ ആരെയും നിർബന്ധിച്ചിട്ടില്ല, പക്ഷേ ആളുകൾ എന്റെയടുത്ത് വരുമ്പോൾ ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു,” പാസ്റ്റർ രാജു പറഞ്ഞു. “ചില സമയങ്ങളിൽ പ്രാർത്ഥനാ ശുശ്രൂഷകൾക്കുശേഷം ആളുകൾ സുഖം പ്രാപിക്കുകയും സഭാ ശുശ്രൂഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.”അക്രമകാരികൾക്ക് സംസ്ഥാനത്തെ ഹിന്ദു അനുകൂല സംഘടനകളും പാർട്ടിയും ഒത്താശയും പ്രോത്സാഹനവും നൽകുകയാണെന്നും ഇവിടെ ക്രിസ്ത്യാനികൾക്ക് യാതൊരു സംരക്ഷണവുമില്ലെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വിശ്വാസി മാധ്യമങ്ങളോടു പറഞ്ഞു.

News Courtesy: UCA, ICC