ഉത്തരാഖണ്ഡിൽ മതപരിവർത്തന വിരുദ്ധ നിയമം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭ കഴിഞ്ഞ ബുധനാഴ്ച (നവംബർ 30) മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കി. മധ്യപ്രദേശ്, ഒഡീഷ, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, കർണ്ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങൾക്കു പിന്നാലെ ഉത്തരാഖണ്ഡും മത പരിവർത്തനന വിരുദ്ധ ബിൽ നടപ്പാക്കുകയാണ്. സംസ്ഥാനത്ത് പുതിയ നിയമം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യാഴാഴ്ച പറഞ്ഞു. ഉത്തരാഖണ്ഡ് ദൈവങ്ങളുടെ നാടായതിനാൽ മതപരിവർത്തനം പോലുള്ള ആചാരങ്ങൾ “നമുക്ക് ഹാനികരം” ആണ്. അതുകൊണ്ട് കർശനമായ മതപരിവർത്തന വിരുദ്ധ നിയമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ മതപരിവർത്തനം ശിക്ഷാർഹവും ജാമ്യമില്ലാ കുറ്റവും കുറഞ്ഞത് മൂന്ന് വർഷവും പരമാവധി 10 വർഷവും വരെ തടവ് ശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
കൂടാതെ, ഇപ്രകാരം കുറ്റം ചെയ്യുന്നവർ കുറഞ്ഞത് 50,000 രൂപ പിഴയും ഇരയ്ക്ക് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരവും നൽകണം.
ഒരു വ്യക്തിയും നേരിട്ടോ അല്ലാതെയോ, ഒരു മതത്തിൽ നിന്ന് മറ്റൊരു വ്യക്തിയെ തെറ്റായി ചിത്രീകരിക്കുകയോ, ബലപ്രയോഗം, അനാവശ്യ സ്വാധീനം, ബലപ്രയോഗം, വശീകരിക്കൽ തുടങ്ങി അത്തരം പരിവർത്തനത്തിന് പ്രേരിപ്പിക്കുകയോ ബോധ്യപ്പെടുത്തുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യരുത്-നിയമം പറയുന്നു.