ഗുജറാത്തിൽ മതപരിവർത്തന നിരോധന നിയമം പാസാക്കി

ഗുജറാത്തിൽ മതപരിവർത്തന നിരോധന നിയമം പാസാക്കി

അഹമ്മദാബാദ്: ഗുജറാത്തിൽ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്നു. വിവാഹത്തിലൂടെ മതം മാറ്റം തടയുന്ന ബിൽ ആണ് ഗുജറാത്ത് നിയമസഭ പാസ്സാക്കിയത്. നിർബന്ധിത മതം മാറ്റം തടയുന്ന 2003-ലെ നിയമത്തിൽ ഭേദഗതി വരുത്തുന്ന മതസ്വാതന്ത്ര്യ (ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട്) ഭേദഗതി നിയമമാണ് ഗുജറാത്തിലെ ബി.ജെ.പി. സർക്കാർ പാസാക്കിയത്. വിവാഹത്തിലൂടെ മതം മാറ്റം നടത്തിയാൽ 3 മുതൽ 10 വർഷം വരെ കഠിന തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായി മാറും. 2003ലെ ഫ്രീഡം ഓഫ് റിലീജ്യസ് ആക്റ്റിൽ ഭേദഗതി വരുത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇന്ന് ഞങ്ങൾ നിയമം സഭയ്ക്ക് മുന്നിൽ വെക്കുന്നു. ഹിന്ദു സ്ത്രീകളെ മതപരിവർത്തനം നടത്താനായി വിവാഹം കഴിക്കുന്നതിൽ നിന്ന് നിയമം തടയും-ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ്സിംഗ് ജഡേജ പറഞ്ഞു. ഉത്തർപ്രദേശ്‌, മദ്ധ്യപ്രദേശ്, ഹരിയാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന നിയമം കൊണ്ടുവന്നിട്ടുണ്ട്.