അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു

യു.എസ്: പാക്കിസ്ഥാനിൽ മത നിന്ദ ആരോപിച്ച് ക്രിസ്ത്യൻ പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ അമേരിക്ക ഉത്കണ്ഠ പ്രകടിപ്പിച്ചു. ഫൈസലാബാദ് ജില്ലയിലെ ജരൻവാല തെഹ്സിലിലെ ക്രിസ്ത്യൻ കോളനിയിൽ 7,000 ത്തോളം പേരടങ്ങിയ ജനക്കൂട്ടം അതിക്രമിച്ചു കയറിയ സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പാകിസ്ഥാനിലെ അധികാരികളോട് ആവശ്യപ്പെട്ടു. അക്രമമോ അക്രമ ഭീഷണിയോ ഒരിക്കലും സ്വീകാര്യമായ ആവിഷ്കാര രൂപമല്ലെന്നും വിഷയത്തിൽ പൂർണ്ണമായ അന്വേഷണം നടത്താനും അദ്ദേഹം പാകിസ്ഥാൻ അധികാരികളോട് അഭ്യർത്ഥിച്ചു. പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മത നിന്ദയ്ക്കു മറുപടിയായി പള്ളികളും വീടുകളും ലക്ഷ്യം വച്ചതിൽ ഞങ്ങൾക്ക് അഗാധമായ ആശങ്കയുണ്ട്. സമാധാനപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും എല്ലാവർക്കും ഉള്ള അവകാശത്തിനും ഞങ്ങൾ പിന്തുണ നൽകുന്നു. ഞങ്ങൾ മുമ്പ് പറഞ്ഞതുപോലെ, മതപരമായ പ്രേരിതമായ അക്രമ സംഭവങ്ങളെക്കുറിച്ച് ഞങ്ങൾ എപ്പോഴും ആശങ്കാകുലരാണ് – വേദാന്ത് പട്ടേൽ സ്റ്റേറ്റ് ബ്രീഫിംഗിൽ പറഞ്ഞു.