മണിപ്പൂർ കലാപത്തെ അപലപിച്ച് അമേരിക്ക

മണിപ്പൂർ കലാപത്തെ അപലപിച്ച് അമേരിക്ക

യു.എസ് : ഇന്ത്യയിലെ മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ച് അമേരിക്ക. മണിപ്പൂരിൽ സ്ത്രീകളെ വിവസ്ത്രയാക്കി നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ദേശീയവും ആഗോളവുമായ ശ്രദ്ധ പിടിച്ചുപറ്റിയതിനെ തുടർന്ന് ക്രൂരമായ ലൈംഗികാതിക്രമ വീഡിയോയെ യുഎസ് അപലപിച്ചു. മാസങ്ങളായി നടക്കുന്ന മണിപ്പൂര്‍ കലാപത്തിന്‍റെ തീവ്രത വെ‍‍ളിപ്പെടുത്തുന്നതായിരുന്നു ക‍ഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ. രണ്ട് യുവതികള്‍ കൂട്ടബലാത്സംഗത്തിനരയാവുകയും നഗ്നരായി നടത്തപ്പെടുകയും ചെയ്ത ദൃശ്യങ്ങള്‍ ലോകത്തെ മു‍ഴുവൻ നടുക്കി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മണിപ്പൂർ സംഭവത്തെ ക്രൂരവും ഭയങ്കരവും എന്ന് വിശേഷിപ്പിക്കുകയും ഇരകളോട് അമേരിക്ക തങ്ങളുടെ സഹതാപം അറിയിക്കുകയും ചെയ്തു. മണിപ്പൂർ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ് അമേരിക്ക. വീഡിയോയിലൂടെ പുറത്തുവന്ന പീഡനത്തെ ക്രൂരവും ഭയാനകവും എന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് വിശേഷിപ്പിച്ചത്. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകാനും മാനുഷിക സഹായം എത്തിക്കാനും ഇന്ത്യൻ അധികൃതരോട് അഭ്യർത്ഥിക്കുന്നതായി യുഎസ് വിദേശകാര്യ വക്താവ് പറഞ്ഞു. മണിപ്പൂരിലെ അക്രമങ്ങൾക്കെതിരെ സമാധാനപരമായ നടപടികൾ ഉൾക്കൊള്ളുന്ന പ്രമേയത്തെ അമേരിക്ക പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും വീടുകളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം മാനുഷിക ആവശ്യങ്ങളോട് പ്രതികരിക്കാൻ അധികാരികളെ പ്രേരിപ്പിക്കുകയും ചെയ്തു.