ആരാധനാലയങ്ങൾ പൊളിച്ചു നീക്കി

ഇംഫാൽ: വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ക്രൈസ്തവ ആരാധനാലയങ്ങൾ സർക്കാർ ഏജൻസികൾ തകർത്തു. ആദിവാസി കോളനിയിലെ സർക്കാർ ഭൂമിയിൽ അനധികൃതമായിട്ടണ് പള്ളികൾ നിർമ്മിച്ചിരിക്കുന്നത് എന്നാരോപിച്ചാണ് 1974 മുതൽ നിലവിലുണ്ടായിരുന്ന പള്ളികൾ പൊളിച്ചു നീക്കപ്പെട്ടത്. ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് മണിപ്പൂർ, കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച് എന്നിവയാണ് പൊളിച്ചത്. മണിപ്പൂരിലെ ജനസംഖ്യയുടെ 41%-ത്തിലധികം ക്രിസ്ത്യാനികളാണ്. ചൊവ്വാഴ്ച പുലർച്ചെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ട്രൈബൽ കോളനിയിൽ പൊളിക്കൽ നടത്തിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ നടപടിയുടെ ഉത്തരവിന്മേൽ മണിപ്പൂർ ഹൈക്കോടതി 2020 ലെ തൽസ്ഥിതി ഉത്തരവ് റദ്ദാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പള്ളികൾ തകർത്തത്.