പാസ്റ്ററും കുടുംബവും ആക്രമിക്കപ്പെട്ടു

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ ഉസൂർ ഗ്രാമത്തിൽ ഇന്റർനാഷണൽ പ്രെയർ ഫെലോഷിപ്പിലെ സുവിശേഷകനായ പാസ്റ്റർ സമർപ്പൺ റാവുവിനെയും ഭാര്യയെയും ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. കഴിഞ്ഞ ഞായറാഴ്ച ആരാധന കഴിഞ്ഞ സമയത്ത് നക്സൽ ആണെന്നാരോപിച്ചായിരുന്നു ആക്രമണം. തടയാൻ ചെന്ന വിശ്വാസികളെയും ഉപദ്രവിച്ചു. ഈ ഗ്രാമത്തിൽ ആരെയും മതം മാറ്റണ്ട എന്നു പറഞ്ഞാണ് ഉപദ്രവിച്ചത്. പാസ്റ്ററുടെ ഫോൺ പിടിച്ചെടുത്തു. ചർച്ചിലെ ഉപകരണങ്ങൾ, ബൈബിൾ എന്നിവ നശിപ്പിച്ചു. കർത്താവിനു വേണ്ടി ഉത്സാഹത്തോടെ ഓടി നടന്നു തദ്ദേശീയരുടെ ഇടയിൽ പ്രവർത്തിച്ച് അനേകം ആത്മാക്കളെ നേടിയ പാസ്റ്റർ അവശനിലയിൽ ഹോസ്പിറ്റലിൽ പോലും പോകാൻ കഴിയാതെ ഭവനത്തിൽ പാർക്കുകയാണ്. ആ ദേശത്തെ പ്രവർത്തനങ്ങളെയും, സുവിശേഷകൻ സമർപ്പൺ റാവുവിനെയും കുടുംബത്തെയും ഓർത്ത് ദൈവജനം പ്രാർത്ഥിക്കണമേ.