വയനാട് ദുരന്തം

മരണ സംഖ്യ ഇനിയും ഉയരും. രാത്രിയിൽ അവസാനിപ്പിച്ച രക്ഷാദൗത്യം രാവിലെ പുനരാരംഭിക്കും
കൽപ്പറ്റ : വിറങ്ങലിച്ച് ഉള്ളുലഞ്ഞ് വയനാട്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 136 ആയി. 116 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരിച്ചവരിൽ 61 പേരെ തിരിച്ചറിഞ്ഞു. 31 മൃതദേഹങ്ങളാണ് ചാലിയാർ പുഴയിലൂടെ നിലമ്പൂരിൽ ഒഴുകിയെത്തിയത്. കണ്ടെത്താൻ ഇനിയുമേറെയുണ്ട്. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ DNA പരിശോധന നടത്തും. 50 ലധികം വീടുകളാണ് മുണ്ടക്കൈയിൽ തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തടരും. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു. രാവിലെ 7 മണിയോടെ തിരച്ചിൽ പുനരാരംഭിക്കും.