ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂർ: ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ വിവാദ പ്രസ്താവനയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി. വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ മറവിൽ ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആരോപിച്ചു.

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ മിഷനറിമാർ സജീവമായ പങ്കുവഹിക്കുന്നുണ്ടെന്നും ഇതിനെ തുടർന്ന് മതപരിവർത്തന കേസുകൾ വർധിക്കുന്നുണ്ടെന്നും റായ്പൂരിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സായി പറഞ്ഞു. ഇത് അവസാനിപ്പിച്ച് ഹിന്ദുത്വത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഢിൽ മിഷനറിമാരുടെ ആധിപത്യമാണ്. ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ അവർ സജീവമായതിനാൽ മതപരിവർത്തനം വർദ്ധിക്കുന്നു. ഇതെല്ലാം നിലച്ചാൽ മാത്രമേ ഹിന്ദുത്വത്തിന് ശക്തി ലഭിക്കൂ. ‘ക്രിസ്ത്യൻ മിഷനറിമാർ വളരെ സജീവമാണ്, ഇത് ഉടൻ നിർത്തും’-മുഖ്യമന്ത്രി പറഞ്ഞു.