ബോംബ് സ്ഫോടനം

ബോംബ് സ്ഫോടനം

കേരളത്തെ നടുക്കി കളമശേരിയിൽ കൺവൻഷൻ സെന്ററിൽ വൻ സ്ഫോടനം

കൊച്ചി: കളമശ്ശേരിയിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ തീവ്രവാദി ആക്രമണം. ഒരു മരണം. കളമശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ ഇന്ന് രാവിലെ 9. 40നാണ് സ്ഫോടനം നടന്നത്. ലയോണ എന്ന സ്ത്രീയാണ് മരിച്ചത്. 36 പേർക്കു പരുക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്. മരിച്ച സ്ത്രീയുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കാർ കേന്ദ്രീകരിച്ച് അന്വേഷണം. പ്രാർഥന ആരംഭിക്കുന്നതിന് അൽപം മുൻപായി ഒരു നീലക്കാർ അതിവേഗം കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച ആൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറായിരിക്കാം എന്നാണു നിഗമനം. ജാഗ്രത പാലിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഡിജിപി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തും. രാവിലെ വെള്ളിയാഴ്ചയാണു യഹോവ സാക്ഷികളുടെ സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന്റെ സമാപനദിവസമായിരുന്നു ഇന്ന്. 2000ൽ ഏറെ പേരാണ് സ്ഫോടനം നടക്കവേ ഹാളിൽ ഉണ്ടായിരുന്നത്. അതിവിദഗ്ധമായാണ് ബോംബ് നിർമിച്ചിരിക്കുന്നത്. രണ്ടു തവണ സ്ഫോടനമുണ്ടായി. ടിഫിൻ ബോക്സിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്. ക്രമസമാധാനച്ചുമതലയുള്ള കൊച്ചി കളമശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനമുണ്ടായ കൺവെൻഷൻ സെന്ററിൽ എൻഐഎ സംഘമെത്തി. കൊച്ചി എൻഐഎ യൂണിറ്റിൽ നിന്നുള്ള സംഘമാണു സ്ഥലത്തെത്തിയത്. കളമശ്ശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബാണെന്ന് സ്ഥിരീകരിച്ചു. ഐഇഡി (Improvised explosive device) അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചെന്നാണു നിഗമനം. സംഭവസ്ഥലത്തു വെടിമരുന്നിന്റെ സാന്നിധ്യവുമുണ്ട്.