ക്രൈസ്തവർക്കെതിരെയുള്ള അക്രമം

ക്രൈസ്തവർക്കെതിരെയുള്ള അക്രമം

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ പുരോഹിതന്മാർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടി സുപ്രീം കോടതി. ബിഹാർ, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിസ്ത്യൻ പുരോഹിതർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ലൂർ രൂപത ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയ്‌ക്കൊപ്പം സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് ഹരജിയിൽ ആരോപിക്കപ്പെടുന്ന അക്രമവുമായി ബന്ധപ്പെട്ട് അതത് നിയമ നിർവ്വഹണ ഏജൻസികൾ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുവാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണങ്ങൾ തെറ്റാണെന്നു കേന്ദ്ര സർക്കാർ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത്തരം കേസുകളിലെ എഫ്.ഐ.ആർ രജിസ്ട്രേഷൻ, അന്വേഷണ പുരോഗതി, അറസ്റ്റ് വിവരം, കുറ്റപത്രം സമർപ്പിച്ചത് എത്ര കേസുകളിൽ തുടങ്ങിയ വിവരങ്ങൾ ചീഫ് സെക്രട്ടറിമാർ നൽകണമെന്നാണ് കോടതി നിർദ്ദേശം.